2008 –ഒക്ടോബര്‍ 15 വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമകരണ പ്രഖ്യാപന ചടങ്ങില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനില്‍ പങ്കെടുത്തു

വത്തിക്കാന്‍ സിറ്റി: ഭാരതത്തില്‍ നിന്നും ആദ്യമായി വിശുദ്ധ പദ്ധവിയിലേക്ക് ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ ഭാരത സര്‍ക്കാരിനെയും കേരളത്തെയും പ്രതിനിധീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്‌ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു .

കേന്ദ്ര മന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കിയ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തില്‍ കേരള മന്ത്രി മോന്‍സ് ജോസഫ്‌, മുന്‍ മന്ത്രിമാരായ കെ.എം മാണി എം എല്‍ എ, പ്രൊഫ.കെ.വി തോമസ്‌ എം പി,മുന്‍ ഗവര്‍ണര്‍ എം എം ജേക്കബ്‌ ,പി.സി തോമസ്‌ എം.പി. എം എല്‍ എ മാരായ പി സി ജോര്‍ജ്, കെ.സി ജോസഫ്‌, മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ. സിറിയക് തോമസ്‌,ഡോ.ജാന്‍സി ജെയിംസ്,മാണി സി കാപ്പന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു .മന്ത്രിമാരോടൊപ്പം സഹധര്‍മ്മിണി ശ്രീമതി ബ്ളൂസം ഓസ്ക്കാര്‍, സോണിയ മോന്‍സ് എന്നിവരും വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

നാല് ദിവസം വത്തിക്കാനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം റോമിലെ എല്ലാ ചരിത്ര സ്മാരകങ്ങളും വിശുദ്ധരുടെ സ്മരണ ഉണര്‍ത്തുന്ന വിവിധ ദേവാലയങ്ങളും സന്ദര്‍ശിച്ചു.

മന്ത്രിമാരായ ഓസ്ക്കാര്‍ ഫെര്‍ണാസും മോന്‍സ് ജോസഫും മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.

വത്തിക്കാന്‍ സിറ്റി: വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമകരണ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്,കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.മോന്‍സ് ജോസഫ്‌ എന്നിവര്‍ക്ക് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ലഭിച്ചു.റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വച്ചാണ് ഇരുവരും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയെ നേരിട്ട് കണ്ട് സംസാരിച്ചത് .മന്ത്രിമാരുടെ ഭാര്യമാരായ ബ്ളൂസം ഓസ്ക്കാര്‍ ,സോണിയ മോന്‍സ് എന്നിവര്‍ക്കും സന്ദര്‍ശന അനുമതി ലഭിച്ചു. വിവിധ രാജ്യങ്ങളുടെ ഏതാനും പ്രതിനിധികളുമായി മാര്‍പ്പാപ്പ ആശയവിനിമയം നടത്തി .

മന്ത്രി മോന്‍സ് ജോസഫ്‌ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ സ്വന്തം നാട്ടില്‍ നിന്നുള്ള പ്രതിനിധിയാണെന്ന് കേന്ദ്ര മന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് പരിചയപ്പെടുത്തിയത് മാര്‍പ്പാപ്പയില്‍ കൗതുകമുണര്‍ത്തി.ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ അല്‍ഫോന്‍സാമ്മ വിശുദ്ധ പദ്ധവിയിലെക്ക് ഉയര്‍ത്തപ്പെടുന്നത് ഭക്തി നിര്‍ഭരവും ആഹ്ലാദ നിര്‍ഭരവുമായി സമസ്ത ജനവിഭാഗങ്ങളും കൊണ്ടാടുകയാണെന്ന് മോന്‍സ് ജോസഫ്‌ മാര്‍പ്പാപ്പയെ ധരിപ്പിച്ചു.

വിശുദ്ധ നാമകരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഭാരതത്തില്‍ നിന്നുണ്ടായ വലിയ ജന പങ്കാളിത്തം മാര്‍പ്പാപ്പ പ്രത്യേകം എടുത്തു പറഞ്ഞു .ഭാരത സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി സംഘത്തെ അയക്കാന്‍ തയ്യാറായാതിനും ചടങ്ങുകള്‍ക്ക് വലിയ പ്രാധാന്യം കല്പ്പിച്ചതിനും മാര്‍പ്പാപ്പ പ്രത്യേകം അഭിനന്ദനം പ്രകടിപ്പിച്ചു.

“ഇന്ത്യ നല്ല രാജ്യമാണ് .ഇന്ത്യയിലെ ജനങ്ങളും നല്ലവരാണ് സ്നേഹവും സഹവര്‍ത്തിത്വവുമുള്ള മഹത്തായ ഈ പൈതൃകം കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന നിലയില്‍ എന്നും രാജ്യത്തിനു മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന്‍ മാര്‍പ്പാപ്പ ആശംസിച്ചു”.

ഇന്‍ഡ്യന്‍ പ്രതിനിധി സംഘം കൊണ്ട് വന്നിട്ടുള്ള വിവിധ സ്നേഹോപകാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ബന്ധപ്പെട്ട വത്തിക്കാന്‍ കാര്യാലയ പ്രതിനിധികളെ മാര്‍പ്പാപ്പ ചുമതലപ്പെടുത്തി.

മന്ത്രിമാരായ ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്,മോന്‍സ് ജോസഫ്‌ ഇവരുടെ സഹധര്‍ മ്മിണിമാരായ ബ്ലോസണ്‍ ഫെര്‍ണാണ്ടസ്,സോണിയ മോന്‍സ് എന്നിവരുടെ തലയില്‍ കൈ വച്ച് മാര്‍പ്പാപ്പ അനുഗ്രഹിച്ചു.തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി മാര്‍പ്പാപ്പ ആശിര്‍വാദവും നല്‍കി.

വടക്കംകൂര്‍ രാജ്യവും കടുത്തുരുത്തി എന്ന തലസ്ഥാന നഗരിയും

സമ്പൂര്‍ണമായ ഒരു കേരള ചരിത്രത്തിന്‍റെ അഭാവം നമ്മുടെ സാംസ്കാരിക ജീവിതത്തിന്‍റെ പ്രകാശപൂര്‍ണ്ണമായ ഒരു ഭൂതകാലത്തെയാകെ ഇന്നും അന്തകാരത്തില്‍ ഒളിപ്പിച്ചിരുക്കുകയാണ്.1200 വര്‍ഷം മുമ്പ് മുതല്‍ക്കി ങ്ങോട്ട്‌ ഉപലബ്ദമായ ക്ഷേത്ര രേഖകളില്‍ നിന്നാണ് കേരള ചരിത്രത്തിന്‍റെ ഒരു വിദൂര ചിത്രം നമ്മുടെ മുമ്പില്‍ അനാവൃതമാക്കുന്നത്.അക്കാലത്തെ വരേണ്യ വര്‍ഗ്ഗ ജീവിതത്തിന്‍റെ ചില ഭാവങ്ങള്‍ പുന:സൃഷിടിക്കാന്‍ ഈ രേഖകള്‍ സഹായകമാണ് .എന്നാല്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത രീതികളെക്കുറിച്ച് വളരെ കുറച്ച് സൂചനകളെ ഈ ക്ഷേത്ര രേഖകള്‍ നമുക്ക് നല്‍കുന്നുള്ളൂ .ക്ഷേത്ര കേന്ദ്രിതമായ ഒരു സവര്‍ണ്ണ സമൂഹത്തിന്‍റെ സാമ്പത്തിക നിലയും ഭൂമിയില്‍ അവര്‍ക്ക് ലഭിച്ച ആധിപത്യ അവകാശങ്ങളും ഈ ദാനരേഖകളില്‍ നിന്ന് ഏതാണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.കൂടാതെ ക്ഷേത്ര കേന്ദ്രിതമായി വളര്‍ന്നു വന്ന ശില്പ ദൃശ്യ ലളിത കലകളെപ്പറ്റിയും ആദ്യകാല ദൃശ്യവേദി (തീയേറ്റര്‍)കളെപ്പറ്റിയും ഈ രേഖകളില്‍ സൂചനകളുണ്ട്.എന്നാല്‍ ഈ ക്ഷേത്ര രേഖകള്‍ പൂര്‍ണ്ണമായി ശേഖരിക്കാനോ സമഗ്ര പഠനത്തിന് വിധേയമാക്കാനോ കഴിയാതെ ഇന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

കേരളത്തില്‍ ഒരു കാലത്ത് നില നിന്ന ഒരു കേന്ദ്രീകൃത ഭരണരൂപത്തെ പെരുമാള്‍ വാഴ്ചയെപ്പറ്റി പഠിക്കാനുള്ള ഒരു ശ്രമം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം പാദം മുതല്‍ക്കേ ആരംഭിക്കുന്നുണ്ട്. 1899-ല്‍ തുടക്കമിട്ട തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് ക്ഷേത്ര മതില്‍ക്കെട്ടിലെ ശിലാപാളികളില്‍ രേഖപ്പെട്ടു കിടന്ന വട്ടെഴുത്ത് ലിഖിതങ്ങള്‍ കണ്ടെത്തി പകര്‍പ്പുകള്‍ എടുത്തു പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയാണ് അപൂര്‍വ്വമായെങ്കിലുമുള്ള നമ്മുടെ ചരിത്ര രേഖകള്‍ പ്രകാശം കണ്ടു തുടങ്ങിയത്.അതിനു അല്പം മുമ്പ് മഹാരാജാ കലാലയത്തിലെ ഫിലോസഫി പ്രൊഫസര്‍ മനോന്‍മണിയം സുന്ദരന്‍പിള്ള ഏതാനും ചില വേണാട്ടു രേഖകള്‍ കണ്ടെത്തി പ്രകാശിപ്പിക്കുകയും വേണാട്ടു നാടു വാഴികളില്‍ ചിലരെപ്പറ്റി ഒരു ലഘു ഗ്രന്ഥം 1909-ല്‍ പ്രകാശിപ്പിക്കുകയുണ്ടായി എന്ന വസ്തുത മറക്കാവുന്നതല്ല.1910-ലാണ് ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരിസിന്‍റെ ആദ്യ ലക്കം പുറത്തു വന്നത്.

ചരിത്രം അറിയുവാന്‍ ക്ഷേത്രങ്ങളിലേക്ക് കടന്നു ചെല്ലണമെന്ന് പഠിതാക്കളെ ആദ്യമായി ആഹ്വാനം ചെയ്തത് സാമുവല്‍ മേറ്റിയര്‍ എന്ന വിദേശ പാതിരിയാണ്. “ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ഇനിയും പഠന വിധേയമാക്കാത്ത തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലേക്ക് കടന്നു ചെന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ലിഖിതങ്ങള്‍ പരിശോധിക്കുകയും ഈ രാജ്യത്തിന്‍റെ അസാധാരണമായ നിയമങ്ങളുടെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശാവുന്ന രേഖകളും ആചാരങ്ങളും ഗവേഷണ വിധേയമാക്കുകയും ചെയ്യേണ്ടാതായിട്ടാണിരിക്കുന്നത്”.

കടുത്തുരുത്തിയുടെ ചരിത്രത്തിലേക്കുള്ള അന്വേഷണം:

കടുത്തുരുത്തിയെക്കുറിച്ച് പഠിക്കാനും ജനങ്ങളെ നാടിന്‍റെ ചരിത്രം അറിയിക്കാനും മോന്‍സ് ജോസഫ്‌ കാണിച്ച താല്‍പര്യത്തെ അഭിനന്ദിക്കുന്നു…

1100-ലേറെ വര്‍ഷം മുമ്പ് മുതല്‍ വെമ്പലനാട് ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.കോതരവിയുടെ നെടുംപുറം തളിക്ഷേത്ര രേഖകളിലാണ് ഞാന്‍ കണ്ടിട്ടുള്ള ഹൃദ്യപരാമര്‍ശം.ഇത് എ.ഡി.900-)o മാണ്ട് (അഥവാ 1932) ഉള്ള ലിഖിതമാണ് വടകംക്കൂറിന്‍റെ ആദ്യകാല പേരാണിത് .എ.ഡി 14-)oശതകതിലുണ്ടായ “ഉണ്ണുനീലിസന്ദേശം” എന്ന മണി പ്രവാള കാവ്യം വടക്കംകൂര്‍ രാജാവിനേയും രാജ്യത്തേയും രാജാവിന്‍റെ പ്രേമഭാജനമായ മുണ്ടയ്ക്കല്‍ ഉണ്ണുനീലി തിരുനാളിനേയുംപ്രശംസിക്കാന്‍ എഴുതിയതാണ്. ഏതോ പ്രതിഭാശാലിയായ ഒരു കവിയുടെ വിരല്‍പ്പാടുകള്‍ ഈ മനോഹരമായ കാവ്യത്തിലൂടെ നീളം പതിഞ്ഞ് കിടക്കുന്നുണ്ട്.ഏതാണ്ട് അടുത്ത് അതിനുശേഷമുണ്ടായ മറ്റൊരു സംസ്കൃത കാവ്യമാണ് ഗോധവര്‍മയോഗഭുക്ഷണം.അരുണഗിരി എന്ന പേരിലറിയപ്പെടുന്ന മഹാപണ്ഡിതനാണ് അതിന്‍റെ കര്‍ത്താവ്‌. സംസ്കൃത ഭാക്ഷയിലെ അര്‍ത്ഥ അലങ്കാരങ്ങള്‍ക്ക് നിര്‍വചനം നല്‍കി ഗോദവര്‍മ്മയെ സ്തുതിക്കുന്ന ഓരോ ശ്ലോകവും ഓരോ അലങ്കാരത്തിനും ഉദാഹരണമായി എഴുതി ചേര്‍ത്തിട്ടുള്ള ഈ കാവ്യം അതി സുന്ദരമെന്ന പോലെ അതിഗംഭീരവുമാണ്.

വടക്കംകൂറിന്‍റെയും അതിന്‍റെ പ്രാചീന തലസ്ഥാനമായ കടുത്തുരുത്തി(കടല്‍ത്തുരുത്ത്)യുടെയും ചരിത്രത്തിലേക്ക് പ്രകാശനം ചൊരിയുന്ന രണ്ട് കാവ്യങ്ങളാണ് ഭാക്ഷയിലും സംസ്കാരത്തിലുമുള്ള ഈ കാവ്യങ്ങള്‍.പരിമിതമായ സമയത്തിനുള്ളില്‍ നിന്നും ഇങ്ങനെയൊരു പൂര്‍വ്വ ചരിത്രം രചിക്കുന്നതിന് പണ്ട് ഞാന്‍ പഠിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ എന്‍റെ കൈവശം ഉണ്ടായിരുന്നത് സഹായകമായി.കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖ എന്ന പേരില്‍ അടുത്ത കാലത്ത് പുറത്ത് വന്ന എന്‍റെ പുസ്തകത്തില്‍ ഇതില്‍ പറയുന്ന നെടുംപുറം തളിശാസനം കൊടുത്തിട്ടുണ്ട്. വട്ടെഴുത്തില്‍ രേഖപ്പെടുത്തിയ ക്ഷേത്രത്തിനകത്തെ കരിങ്കല്ലിലുള്ള ഈ രേഖയും ഈ പുസ്തകത്തിലെ മറ്റ് 200 ലിഖിതങ്ങളും മലയാള ലിപിയിലാക്കി പഴയ ഭാഷയ്ക്ക് പുതിയ ഭാഷയില്‍ തയ്യാറാക്കിയ വിവര്‍ത്തനവും ഒപ്പം ചേര്‍ത്ത് രചിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന് സുമുഖമായ ഒരു പഠനവും എന്‍റെതായിട്ടുണ്ട്.എം.എ യ്ക്ക് പഠിക്കുന്ന 1953 കാലം മുതല്‍ എന്‍റെ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള സാറിന്‍റെ പ്രേരണയുംഅനുഗ്രഹവും കാരണം തുടങ്ങിയവ പ്രാചീന ചരിത്ര ഗവേഷണഫലമായിട്ടുള്ളതാണ് ഈ പുസ്തകം.മലയാള ഭാഷ 1200 വര്‍ഷം മുമ്പ് എഴുതിയ ലിപികളുടെ പട്ടികയും ഇതിലുണ്ട്.ആ ലിപി ആകട്ടെ 1500വര്‍ഷത്തെ പഴക്കമുള്ള പല്ലവ ലിപിയാണ്.ഇത്ര ക്ലേശകരമായൊരു പണി ഞാന്‍ ഇതു വരെ ചെയ്തിട്ടില്ല. ദീര്‍ഘകാലത്തെ ശ്രമഫലമായി മലയാള ഭാഷയുടെയും കേരള ചരിത്രത്തിന്‍റെയും അടിസ്ഥാന രേഖകള്‍ ഇങ്ങനെ ശേഖരിച്ച് പ്രസിദ്ധീകരിച്ച വിവരം നമ്മുടെ സര്‍ക്കാരോ സാഹിത്യ അക്കാദമിയോ അറിഞ്ഞതായി ഭാവിച്ചില്ല. മറ്റ് ഏതെങ്കിലും നാട്ടില്‍( തമിഴകത്തോ കര്‍ണാടകത്തിലോ ആ ന്ധ്രയിലോ ഹിന്ദി സംസ്ഥാനങ്ങളിലോ ) ആയിരുന്നു ഇങ്ങനെ ഒരു ഗവേഷണ ഗ്രന്ഥം അവരുടെ ഭാഷയുടെ ഭൂതകാല ചരിത്ര പഠനത്തിനുവേണ്ടി പ്രസിദ്ധം ചെയ്തിരുന്നുവെങ്കില്‍ എന്തൊരാഘോഷത്തോടും അഭിമാനത്തോടും അവരത് ഉത്സവമാക്കുമായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ നാം വളരെ പിന്നിലാണ്. ഭാഷയും സംസ്കാരവും മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലെപോലെ ഒരു സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് എത്രയോ കാലമായി എഴുതുന്നു.33 വര്‍ഷം കൊണ്ട് ഈ ലക്ഷ്യത്തോടെയാണ് ഞാന്‍ ലോക മലയാള സമ്മേളനം സംഘടിപ്പിച്ചത്.ഒന്നും ഫലിക്കുന്നില്ല. നമ്മുടെ ഭാഗ്യ ദോഷമെന്ന് സമാധാനിച്ചു കൊണ്ട്.

പുതുശ്ശേരി രാമചന്ദ്രന്‍

മോന്‍സ് ജോസഫ് : ജനസേവനത്തിന്‍റെ പര്യായം

കഠിനാധ്വാനത്തിന്‍റെ പര്യായം , നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതിരൂപം, ജനസേവനത്തിന്‍റെ ആള്‍രൂപം ,സംശുദ്ധിയുടെ രാഷ്ട്രീയ ജീവിതം ….കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ വികസനപാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്ന മോന്‍സ് ജോസഫ് എം .എല്‍ .എ യെ ക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ പോലും പറയും ജനപ്രതിനിധികള്‍ ഇങ്ങനെ വേണം… .

സംസ്ഥാനത്തിന് ആകെ അഭിമാനകരമായ വികസന നേട്ടങ്ങളാണ് കടുത്തുരുത്തി നിയോജകമണ്ഡലം എം .എല്‍ എ മോന്‍സ് ജോസഫിലൂടെ കരഗതമാകുന്നത്. മന്ത്രിയായും എം എല്‍ എ യായും പൊതുപ്രവര്‍ത്തകനായും ജനഹൃദയങ്ങളെ കീഴടക്കി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയ തിലകമാണിയുമ്പോഴും വികസന നേട്ടങ്ങളൊന്നായി മണ്ഡലത്തിന്‍റെ കൈപ്പിടിയിലൊതുക്കുമ്പോഴും ജനപ്രിയനായകന്‍ നല്‍കുന്ന മറുപടിക്ക് മാറ്റമില്ല. എല്ലാ ജനങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഈശ്വരനുഗ്രഹവും . നിയോജക മണ്ഡലത്തെ വികസനത്തില്‍ നിന്നും വികസനത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന തിരക്കുകള്‍ക്കിടയില്‍ നാട്ടു വാര്‍ത്തയുമായി പങ്കിട്ട നിമിഷങ്ങളിലൂടെ .

നിയോജക മണ്ഡലത്തിലും നിയമസഭയിലും സജീവ സാന്നിധ്യമാകുന്ന അങ്ങേക്ക് ദിവസത്തിന് ദൈര്‍ഘ്യം പോരെന്ന് തോന്നിയിട്ടുണ്ടോ ?

ജനപ്രതിനിധിയെന്ന നിലയില്‍ ഉത്തരവാദിത്വങ്ങളേറേയുണ്ടെന്ന് മനസ്സെപ്പോഴും പറയും . നിയമനിര്‍മ്മാണത്തില്‍ പങ്കെടുക്കാനും വികസന പ്രക്രിയകള്‍ നേടിയെടുക്കാനും നിയമസഭയിലെത്തണം. ഇതോടൊപ്പം നിയോജക മണ്ഡലത്തിലെ കടമകളും ജനകീയ സാന്നിധ്യവും നിറവേറ്റുകയും വേണം. ആഘോഷങ്ങളിലാണെങ്കിലും ദുഖങ്ങളിലാണെങ്കിലും നിയോജക മണ്ഡലത്തിലെ ഓരോ വീടുകളിലെയും ആവശ്യങ്ങളിലും പൊതു ആവശ്യങ്ങളിലും എത്താന്‍ പരിശ്രമിക്കാറുണ്ട് .നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രദേശികാവശ്യങ്ങള്‍ പരിഹരിക്കാന്‍ പരമാവധി സമയം കണ്ടത്തേണ്ടതും അത്യന്താപേക്ഷികമാണ് . ഇക്കാര്യങ്ങളെല്ലാം പരമാവധി ശ്രദ്ധ ചെലുത്താറുണ്ട് .

നിയോജക മണ്ഡലത്തിലെ റോഡുകളിലൂടെയെത്തുന്നവരെല്ലം അങ്ങയെ നന്ദിയോടെ ഓര്‍ക്കുന്നതായി പറയുന്നുണ്ടല്ലോ ?

കടുത്തുരുനിയോജക മണ്ഡലം റോഡുവികസനത്തിലെ മാതൃകയായിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി യെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു.എം.എല്‍ .എ എന്ന നിലയിലും ഈ ഉത്തരവാദിത്തം പരമാവധി ആത്മാര്‍ത്ഥതയോടെ നിറവേറ്റാന്‍ പരിശ്രമിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ സംതൃപ്തിയോടെ യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട് .

റോഡ് വികസനം പോലെ ശുദ്ധ ജല വിതരണ രംഗത്തെ വാഗ്ദാനവും നിറവേറ്റപ്പെടുകയാണല്ലോ ?

കടുത്തുരുത്തി –വെളിയന്നൂര്‍ പദ്ധതി 1996-2000 ത്തില്‍ എം .എല്‍ .എ ആയിരിക്കെ തുടങ്ങിയതാണ് ഇതിന്‍റെ ഒന്നാം ഘട്ടം പ്രവര്‍ത്തനം പൂര്‍ത്തികരിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം ഏറെയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം ട്രയല്‍ റണ്‍ നടത്തുകയുണ്ടായി . ഇത് വിജയകരമായി നടത്താന്‍ കഴിഞ്ഞു . മാര്‍ച്ച്‌ 31 നു മുന്‍പ് ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.

ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പഞ്ചായത്തുകള്‍ ?

മുളക്കുളം, കുറവിലങ്ങാട്‌ , ഞീഴൂര്‍, ഉഴവൂര്‍, വെളിയന്നൂര്‍ ,തലയോലപറമ്പ്,കടുത്തുരുത്തി തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതില്‍ പെടാത്ത മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ പുതിയ കുടിവെള്ള പദ്ധതിയുടെ സാധ്യത പഠനം ജല അതോറിറ്റി നടത്താന്‍ മന്ത്രി തല യോഗം തീരുമാനിച്ചിട്ടുണ്ട്. കടപ്പാമുറ്റം പഞ്ചായത്തില്‍ ജലനിധിയും പുതിയ കുടിവെള്ള പദ്ധതിയും നടപ്പാക്കും .

കുറവിലങ്ങാടിനു ട്രഷറി / മരങ്ങാട്ടുപിള്ളിക്ക് നഴ്സിംഗ് കോളേജ്

Brief History